ഭാര്യയെ സംശയം, വെട്ടിനുറുക്കി വാട്ടർടാങ്കിലിട്ട് ഭർത്താവ്; പുറത്തറിഞ്ഞത് 2 മാസം കഴിഞ്ഞ്

ബിലാസ്പുർ: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി വാട്ടർടാങ്കിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. ഛത്തീസ്ഗഡിലെ ഉസ്‌ലപുർ സ്വദേശി പവൻസിങ് ഠാക്കൂറിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സതി സാഹുവാണു കൊല്ലപ്പെട്ടത്. മൃതദേഹം വാട്ടർടാങ്കിൽ തള്ളിയത് രണ്ട് മാസം മുൻപാണെന്നാണു പ്രാഥമിക നിഗമനം.

പവൻസിങ്ങിന്റെ വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതോടെയാണു കൊലപാതകത്തിൻറെ വിവരം പുറലോകമറിഞ്ഞത്. ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ഭാര്യയ്ക്കു ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടർന്നാണു കൊലപാതകമെന്ന് പ്രതി മൊഴി നൽകി.

Advertisement