രാത്രി ട്രയിനില്‍ റിസര്‍വേഷന് വിഷമിച്ച യുവതിക്ക് ടിടിആര്‍ എസിയില്‍ സീറ്റ് തരപ്പെടുത്തി നല്‍കി,പിന്നീട് നടന്നത് റെയില്‍വേയ്ക്കു കൂടി അപമാനമായ സംഭവം

ലക്‌നൗ: ട്രെയിനില്‍ എസിയില്‍ യുവതിക്ക് സീറ്റ് തരപ്പെടുത്തി നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ടിക്കറ്റ് എക്‌സാമിനര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ചന്ദൗസിയില്‍ വെച്ചാണ് ഇയാള്‍ യാത്രക്കാരിയെ പീഡിപ്പിച്ചത്.

ഓടുന്ന ട്രെയിനിന്റെ എ.സി കംപാര്‍ട്ട്‌മെന്റില്‍ വെച്ച് മറ്റൊരാളോടൊപ്പമാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. യുവതിയുടെ പരാതിയിന്മേലാണ് പൊലീസ് ടിടിഇയെ പിടികൂടിയത്.

ജനുവരി 16-നാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ടിടിഇയ്ക്ക് പരാതിക്കാരിയുമായി മുന്‍പരിചയമുണ്ടായിരുന്നതായാണ് വിവരം. ചന്ദൗസിയില്‍ നിന്നും പ്രയാഗ്രാജിലെ സുബേദാര്‍ഗഞ്ജിലേയ്ക്ക് ട്രെയിന്‍ കാത്തുനിന്ന യുവതിയ്ക്ക് ടിടിഇ എ.സി കംപാര്‍ട്ട്‌മെന്റില്‍ സീറ്റ് നല്‍കി. രാത്രി പത്ത് മണിയോടെ രാജു സിംഗ് എന്ന കൂട്ടാളിയുമായി എത്തി ടിടിഇ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ രണ്ടാമത്തെ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Advertisement