വഴിയാത്രക്കാരനായ യുവാവിനെ കാറിലെത്തിയ നാലുസ്ത്രീകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ചു

പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകള്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ ലെതര്‍ കോംപ്ലക്സ് റോഡില്‍ തടഞ്ഞു നിര്‍ത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട് .

22 നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്. മേല്‍വിലാസം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ തന്നെ അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

രാത്രി മുഴുവന്‍ നാല് സ്ത്രീകളും ചേര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് അവശനിലയിലായ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് യുവതികള്‍ സ്ഥലത്ത് നിന്ന് കടക്കുകയായിരുന്നു.തനിക്കുണ്ടായ ദുരനുഭവം യുവാവ് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

Advertisement