അധ്യാപിക ലിഫ്റ്റിനുള്ളിൽ കുടുങ്ങി മരിച്ചു

മുംബൈ: അധ്യാപിക ലിഫ്റ്റിനുള്ളിൽ കുടുങ്ങി മരിച്ചു. സ്വകാര്യ സ്‌കൂൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിൽ കുടുങ്ങിയാണ് മരിച്ചത്.

മുംബൈയിലെ മലാഡ് വെസ്റ്റ് ഏരിയയിൽ ആണ് സംഭവം . ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോഴാണ് സംഭവം. 26 കാരിയായ അധ്യാപിക ജിനാൽ ഫെർണാണ്ടസ് ആണ് മരിച്ചത്.

ലിഫ്റ്റ് വാതിലുകളുടെ ഇടയിൽ കുടുങ്ങിയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ആണ് സംഭവം.

ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്റ്റാഫ് റൂമിലേക്ക് ക്ലാസ് വിട്ട് പോവുകയായിരുന്ന ടീച്ചർ ആറാം നിലയിലെ ലിഫ്റ്റിൽ കയറി. ലിഫ്റ്റ് അധ്യാപിക കയറുന്നതിന് മുമ്പ് തന്നെ മുകളിലേക്ക് ഉയരാൻ തുടങ്ങി.

അധ്യാപിക ഇത് കണ്ട് ഭയന്ന് പുറത്തേക്ക് ഓടിയെങ്കിലും, ലിഫ്റ്റിൽ ജിനാലിന്റെ ഒരു കാൽ കുടുങ്ങുകയും ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും ചെയ്തു. പുറത്തേക്ക് ജിനാലിന്റെ ശരീരം തൂങ്ങിക്കിടന്നു. ലിഫ്റ്റ് വാതിൽ ഇതിനിടെ അടഞ്ഞു. ഇതിനിടെയിൽ തല കുടുങ്ങി. അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ അധ്യാപികയുടെ നിലവിളി കേട്ട് ഓടിയെത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ സംഭവം ഫയർഫോഴ്‌സിലും പൊലീസിലും അറിയിച്ചു.അധ്യാപികയെ ലിഫ്റ്റിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പുറത്തെടുത്തു.

എന്നാൽ ടീച്ചർ അപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് സംഭവത്തിൽ കേസെടുത്തതായി മലാഡ് പൊലീസ് അറിയിച്ചു. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയുടെയും സ്‌കൂൾ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും മൊഴി പൊലീസ് രേഖപെടുത്തിയിട്ടുണ്ട്. അധ്യാപിക സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലിയിൽ പ്രവേശിച്ചത് ജൂണിലാണ് .

Advertisement