ചിതല്‍ ശല്യം മാറ്റാന്‍ പലതുംപരീക്ഷിച്ചു, ഒടുവില്‍ നടത്തിയ പ്രവൃത്തിയില്‍ നഷ്ടമായത് മകളുടെ ജീവന്‍

Advertisement

ചെന്നൈ: ചിതല്‍ ശല്യം മാറ്റാന്‍ ദമ്ബതികള്‍ കാണിച്ച പ്രവൃത്തി ഉണ്ടാക്കിയ വിനകണ്ട് നടുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. വീടിന് തീകത്തി മകള്‍ പൊള്ളലേറ്റ് മരിച്ചു. ചെന്നൈയിലെ പല്ലാവാരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.

ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെ മകള്‍ ഫാത്തിമയാണ് (13) മരിച്ചത്.

വീട്ടില്‍ ചിതല്‍ ശല്യം രൂക്ഷമായതോടെ ഹുസൈന്‍ ബാഷയും ഭാര്യയും പലവഴികളും നോക്കി. മണ്ണെണ്ണയൊഴിച്ച് ചിതലിനെ തുരത്താന്‍ നോക്കി. ദിവസങ്ങള്‍ പിന്നിട്ടതോടെ വീണ്ടും ചിതല്‍ ശല്യം തുടങ്ങി. ഇതോടെയാണ് ദമ്ബതികള്‍ തീകൊളുത്തിയത്. എന്നാല്‍ മണ്ണെണ്ണ കുടിച്ചിരുന്ന ഭാഗങ്ങളില്‍ തീയാളിപ്പടര്‍ന്നതോടെ വീട് ഒരു തീക്കുണ്ഠമായി.

വീട്ടിലെ സാധനങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നു. വാതില്‍ അടച്ചിരുന്നതിനാല്‍ ഇവര്‍ക്ക് ഓടി രക്ഷപ്പെടാനുമായില്ല. കുടുംബം ഉറക്കെ നിലവിളിച്ച് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വാതില്‍പൊളിച്ചാണ് ദമ്ബതികളെയും മകളെയും പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Advertisement