സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

Advertisement

ലഖ്നൗ.സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്

മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ 22 മാസമായി തടവിലാണ്. ഹാത്രസ് ബലാൽസംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സിഎഎ, എന്‍ആര്‍സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഹാത്രസിൽ കലാപശ്രമം നടത്തി എന്ന് കുറ്റപത്രത്തിൽ

2020 ഒക്ടോബര്‍.5 നാണ് സിദ്ദിഖ് അറസ്റ്റിലായത്. യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചത്.

Advertisement