ആഞ്ഞിലിമൂട്ടില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച

Advertisement

ശാസ്താംകോട്ട: ഇന്ധനം അടിക്കാനെന്ന വ്യാജേന പെട്രോൾ പമ്പിൽ എത്തിയ നാലംഗ സംഘം ജീവനക്കാരൻ്റെ മൊബൈൽ ഫോണുമായി കടന്നു.കഴിഞ്ഞ രാത്രി 11.30 യോടെ ആഞ്ഞിലിമൂട്ടിലുള്ള പെട്രോൾ പമ്പിലാണ് നാലംഗ സംഘം ഓട്ടോറിക്ഷയിലെത്തിയത്. ഓട്ടോ ഡൈവർ പള്ളിശ്ശേരിക്കൽ സ്വദേശി ഷാൻ (30)ഡീസൽ അടിക്കാൻ ആവശ്യപ്പെടുന്നതിനിടെ ഒപ്പമുണ്ടായിരുന്നയാൾ മേശയുടെ അടുത്തെത്തി.

പണം സൂക്ഷിച്ചിരുന്ന മേശ അടച്ചിരുന്ന തിന്നാൽ പുറത്തിരുന്ന ജീവനക്കാരൻ്റെ ഫോൺ കൈക്കലാക്കി ഓട്ടോറിക്ഷയിൽ തന്നെ സ്ഥലം വിട്ടു.തുടർന്ന് ജീവനക്കാരൻ വിവരം നൽകിയതിനെ തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി.സി സി ടിവി ക്യാമറ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ അടക്കമുള്ള പ്രതികളേ പിടികൂടി. കവർച്ച ചെയ്ത ഫോൺ കരുനാഗപ്പള്ളിയിലെ ഒരു മൊബൈൽ ഷോപ്പിൽ വിറ്റതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. അന്വേഷണം നടത്തി വരികയാണ്.

Advertisement