കരുനാഗപ്പള്ളിയിൽ വൻ വാറ്റുകേന്ദ്രം തകര്‍ത്തു

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പരിധിയിൽ പാവുമ്പാ ചുരുളി പള്ളിക്കലാറിന്റെ പടിഞ്ഞാറുവശമുള്ള വള്ളി കാടിനു ഇടയിൽനിന്നും 1035 ലിറ്റര്‍ കോടയും 20.500ലിറ്റർ ചാരായവും 30 ലിറ്റർ സ്പെന്റ്‌ വാഷും കണ്ടെടുത്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഡ്രൈഡേ പ്രഖ്യാപിച്ച ത്തിലും. ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കുറഞ്ഞ മദ്യം ലഭ്യമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാലും വൻതോതിൽ ചാരായം നിർമ്മിച്ചു വിൽപന നടത്തി വരികയായിരുന്നു സംഘം . ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ട് നീന്തി കടന്ന് എക്സൈസ് സംഘം ഇവിടെ എത്തിയപ്പോൾ പ്രതികൾ ചാരായം വാറ്റി കൊണ്ടിരിക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ പള്ളികലാറിലേക്കു ചാടി കടന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞില്ല. പള്ളിക്കലാറി നോട് ചേർന്ന് വള്ളി കാടുകളിൽ തടി വെച്ച് ഇരിപ്പിടം പോലെ ഉണ്ടാക്കി കന്നാസ് കളിലും,ബാരലു കളിലുമായാണ് കോട സൂക്ഷിച്ചത്.

ഈ പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. പി.എൽ വിജിലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്. കേസ് കണ്ടുപിടിച്ചത് ഒന്നാം പ്രതിയായി
കരുനാഗപ്പള്ളി താലൂക്ക് തൊടിയൂർ വില്ലേജ് തൊടിയൂർ ലക്ഷംവീട് നമ്പർ 13 കുമാരൻ മകൻ സുകൂ(38 വയസ്സ് ). രണ്ടാം പ്രതിയായി കരുനാഗപ്പള്ളി താലൂക്ക് തൊടിയൂർ വില്ലേജ് തൊടിയൂർ വടക്കുമുറി കൈലാസം വീട്ടിൽ വാസുദേവൻ മകൻ അജയൻ(45) എന്നിവർക്കു എതിരെ കേസ് എടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു, കിഷോർ, ഹരിപ്രസാദ്, ചാൽസ്, പ്രേം രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിബി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.

Advertisement