അച്ഛനെയും മകനെയും മർദിച്ച ശാസ്താംകോട്ട മുന്‍ സബ് ഇൻസ്‌പെക്ടറിനെതിരെ കേസ്

ശാസ്താംകോട്ട. വീടിനു സമീപമുള്ള ക്ഷേത്ര പരിസരത്തു നിന്ന അച്ഛനെയും മകനെയും അകാരണമായി മർദിച്ചു എന്ന പരാതിയില്‍ ശാസ്താംകോട്ട പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർആയിരുന്ന സി.അനീഷ്, ഗ്രേഡ് എസ് ഐ പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് ശാസ്താം കോട്ട മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്.1/9/2020ല്‍ ആണ് പരാതിക്ക് ആധാരമായ മര്‍ദ്ദനമുണ്ടായത്.
പോലിസ് മർദനത്തിൽ പരാതിക്കാരൻ ബാലൻപിള്ളയുടെ മകൻ അനീഷിന്റെ കണ്ണിനു ഗുരുതരമായ പരിക്ക് ഏറ്റിരുന്നു.
മർദനത്തിൽ കണ്ണിന്റെ അസ്ഥികൾ പൊട്ടുകയും ഞരമ്പുകൾക്ക് പരിക്കേൽകുകയും ചെയ്തിരുന്നു.

തുടർന്ന് ശാസ്താംകോട്ട പോലീസ് അനീഷിനെതിരെ കളവായി പോലീസുകാരെ മർദിച്ചു എന്നാ പേരിൽ കേസെടുക്കുകയും.. ജയിലിൽ അടക്കുകയുയും ചെയ്തിരുന്നു ജയിലിൽ വച്ച് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

Advertisement