യുവതിയുടെ രണ്ടാം ഭര്‍ത്താവും ബംഗാളി കാമുകനുമായി ഏറ്റുമുട്ടി വെട്ടേറ്റത് യുവതിക്ക്

കൊല്ലം: യുവതിയുടെ രണ്ടാം ഭര്‍ത്താവും ബംഗാളി കാമുകനുമായി ഏറ്റുമുട്ടി വെട്ടേറ്റത് യുവതിക്ക്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷിച്ചപോള്‍ പുറത്തായത് ് യുവതിയുടെ ത്രികോണ പ്രണയകഥയാണ്.

നാലു വര്‍ഷം മുമ്ബ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിന്‍ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്നു. ഈ സമയത്താണ് ജഹാനയുമായി വിപിന്‍ പരിചയപ്പെട്ടത്. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.

എന്നാല്‍ അതിനിടെ ജഹാന, ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിന്‍ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടില്‍ വന്നു തുടങ്ങി. ഈ വിവരം സമീപവാസികള്‍ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മില്‍ ബന്ധമില്ലാതായിരുന്നു. ഇതിനിടെ ബംഗാള്‍ സ്വദേശി ജഹാനയ്ക്കൊപ്പം താമസം തുടങ്ങി.

ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വിപിനുമായി മുമ്ബ് പ്രണയത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇവര്‍ തമ്മില്‍ ബന്ധമില്ലായിരുന്നുവെന്നും ജഹാന രണ്ടു മക്കളുമായി ബംഗാള്‍ സ്വദേശിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധം കാരണമാണ് വീട്ടമ്മയെ വിപിന്‍ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Advertisement