പിതാവിനൊപ്പം മദ്യപാനം തടഞ്ഞ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

പരവൂര്‍.പിതാവിനൊപ്പം മദ്യപാനം തടഞ്ഞ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
മദ്യപാനം തടയാന്‍ ശ്രമിച്ച വിരോധത്തില്‍ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. പരവൂര്‍, കൂനയില്‍, സ്നേഹാലയം വീട്ടില്‍, സുജിത്ത്(36) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്.

പൂതക്കുളം, അജയ് നിവാസില്‍, ആദര്‍ശിനേയും സുഹൃത്ത് സുനീതിനേയും ആണ് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. പരവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ആദര്‍ശിന്‍റെ പിതാവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി റൂമിന് സമീപം ആദര്‍ശിന്‍റെ പിതാവും പ്രതിയായ സുജിത്തും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. ഇത് ആദര്‍ശും സുഹൃത്തായ സുനീതും ചേര്‍ന്ന് ചോദ്യം ചെയ്യുകയും ഇവരെ തടയാനും ശ്രമിച്ചപ്പോഴാണ് പ്രതിയായ സുജിത്ത് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ചീത്ത വിളിച്ചുകൊണ്ട് ആദര്‍ശിന്‍റെ മുഖത്ത് ഇടിച്ച പ്രതി കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു. തടയാന്‍ ശ്രമിച്ച സുനീതിനേയും പ്രതി മൃഗീയമായി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദര്‍ശിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച പരവൂര്‍ പോലീസ് പ്രതിയായ സുജിത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ രമേശന്‍, അജയന്‍ എസ്.സി.പി.ഓ റലേഷ് ബാബു, സി.പി.ഒ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യ്തു.

Advertisement