ആദിക്കാട്ട് മുക്കിൽ ക്രഷറിലെ സെക്യൂരിറ്റി ജീവനക്കാരനെകൊലപ്പെടുത്തിയ കേസിലെപ്രതിയെ കോടതി വെറുതേ വിട്ടു

Advertisement

കൊല്ലം. വേങ്ങ ആദിക്കാട്ട് മുക്കിൽ കാവേരി മെറ്റൽ ക്രഷറിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ കോടതി വെറുതേ വിട്ടു.2013 മേയ് മാസത്തിലാണ് ശൂരനാട് തെക്ക് ആയിക്കുന്നം മംഗലത്ത് തെക്കതിൽ ശിവൻകുട്ടി നായർ കൊല്ലപ്പെട്ടത്.

കേബിൾ വയർ കഴുത്തിലിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും അപഹരിക്കുകയും ചെയ്തു.ശാസ്താംകോട്ട സി.ഐ ആയിരുന്ന വി.എസ് പ്രശാന്ത് ചാർജ്ജ് ചെയ്ത കേസിലെ പ്രതി പശ്ചിമബംഗാൾ ജെയിൻ പാൽഗൂർ ജില്ലയിൽ ബാലദ്വീപ് ഖാരിജബെറുവാലി വാർഡ് നമ്പർ 38ൽ രാജു സർക്കാരിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ട് കൊല്ലം ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് വിധി പ്രസ്താവിച്ചത്.പ്രതിക്കുവേണ്ടി അഡ്വ.എ.നൗഷാദ് കോടതിയിൽ ഹാജരായി.

Advertisement