കോടതിക്കുപോലും സഹികെട്ടു,കുന്നത്തൂർ തഹസിൽദാരുടെ ഔദ്യോഗിക വാഹനം ശാസ്താംകോട്ട മുൻസിഫ് കോടതി ജപ്തി ചെയ്തു

Advertisement

ശാസ്താംകോട്ട. കുന്നത്തൂർ തഹസിൽദാരുടെ ഔദ്യോഗിക വാഹനം ശാസ്താംകോട്ട മുൻസിഫ് കോടതി ജപ്തി ചെയ്തു.സ്വകാര്യ വസ്തുവിന്റെ റീസർവേ പിശക് പരിഹരിക്കണമെന്ന വിധി നടപ്പാക്കാത്തതിനെതിരെ സംസ്ഥാന സർ ക്കാർ, കലക്ടർ, റീസർവേ സൂപ ണ്ട്, കുന്നത്തൂർ തഹസിൽദാർ, ശൂരനാട് വടക്ക് വില്ലേജ് ഓഫി സർ എന്നിവരെ കക്ഷികളാക്കി ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴ ക്ക് എബിൻ നിവാസിൽ തോമസ് ലൂക്കോസ് നൽകിയ കേസി ലാണു നടപടി.

സർവേ നമ്പർ 541ൽ ഉൾപ്പെട്ട മൂന്നര സെന്റ് സ്ഥലം മുന്നാധാരക്കാരനിൽ നി ന്നു 35 വർഷങ്ങൾക്കു മുൻപ് വില ആധാരം വാങ്ങിയ ശേഷം 13887 തണ്ടപ്പേരിൽ കരം ഒടുക്കി യിരുന്നു.

എന്നാൽ, റീസർവേ രേഖകളിൽ സ്ഥലം പുറമ്പോക്ക് എന്ന പേരി ലാണു കിടന്നത്. ഇതിനെതിരെ 2016ൽ കേസ് നൽകിയെങ്കിലും എതിർകക്ഷികൾ ഹാജരാകുക യോ തർക്കം ഉന്നയിക്കുകയോ ചെയ്തില്ല. തുടർന്ന് 2018ൽ വാദി ക്ക് അനുകൂലമായി വിധി ലഭിച്ചെ ങ്കിലും നടപ്പാക്കാൻ സർക്കാർ സംവിധാനം തയ്യാറായില്ല. നിരവധി ശ്രമങ്ങള്‍ നടന്നിട്ടും സഹകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെ തിരെ തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യണമെന്ന ആവശ്യം വാദി ഉന്നയിച്ചത്. ഇതിന്റെ അടി സ്ഥാനത്തിൽ കഴിഞ്ഞ ദിവസം വാഹനം നോട്ടിസ് – പതിച്ചു ജപ്തി ചെയ്ത ശേഷം കോടതി പരിസരത്തേക്ക മാറ്റി.
ജപ്തി വിലയറിഞ്ഞ വാഹനം താലൂക്ക് ഓഫിസിൽ നിന്നു മറ്റൊരിടത്തേക്കു മാറ്റി ഇട്ടെങ്കി ലും കോടതി കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

Advertisement