ക്ഷേത്രത്തില്‍ നിത്യപൂജ നടത്താന്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ ശാന്തിക്കാരന്‍ പിടിയില്‍

Advertisement

കൊല്ലം.ക്ഷേത്രത്തില്‍ നിത്യപൂജയ്ക്കായി ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയംവെക്കുകയും വില്‍ക്കുകയും ചെയ്ത ശാന്തിക്കാരന്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ വൈഷ്ണവം വീട്ടില്‍ ഗോപകുമാര്‍ (44) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.

വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ പ്രതി 2021 ജൂണ്‍ മാസം മുതല്‍ പല ദിവസങ്ങളിലായി ദേവീ വിഗ്രഹത്തില്‍ ചാര്‍ത്തി നിത്യ പൂജ നടത്തുന്നതിനായി ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ചാര്‍ത്താതെ വില്‍ക്കുകയും പണയം വെയ്ക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം ദേവി വിഗ്രഹത്തില്‍ താലി ആഭരണം ചാര്‍ത്തി കാണാത്തത് ശ്രദ്ധയില്‍പ്പെട്ട അഡ്വൈസറി കമ്മറ്റി സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഗ്രൂപ്പ് ഓഫീസര്‍ എത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായത് മനസ്സിലാകുന്നത്. തുടര്‍ന്ന് തിരുവിതാംകൂര്‍ സബ്ബ് ഗ്രൂപ്പ് ഓഫീസറായ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ശക്തികുളങ്ങര പോലീസ് കേസ് രജിസറ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ 27 ഗ്രാം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസ്, എസ്.ഐമാരായ ഷാജഹാന്‍, വിനോദ്, പ്രദീപ്, ദിലീപ് എ.എസ്.ഐ രാജേഷ് എസ്.സി.പി.ഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement