മനംകവരും മലനടക്കാഴ്ചകള്‍

പോരുവഴി പെരുവിരുത്തിയില്‍ ഇടയ്ക്ക്പെയ്തത് മഴയായിരുന്നില്ല, ഹര്‍ഷാതിരേകമായിരുന്നു. കോവിഡിന്‍റെ വരള്‍ച്ചക്കുശേഷം ജനം ആനന്ദത്തോടെ തിരക്കിക്കൂടിയത് മലക്കുടയുടെ വര്‍ണക്കാഴ്ചകള്‍ കാണാനായിരുന്നു. മഴയൊന്നും അതിന് തടസമായില്ല.

എല്ലാം പതിവുപോലെ വിരുത്തിയില്‍ കരക്കെട്ടുകാഴ്ചകളുമായി തിങ്ങിനിറഞ്ഞ് ജനം.തുള്ളിഉറഞ്ഞ് മലഊരാളി കുന്നിറങ്ങി,

കരക്കെട്ടുകളെയും നേര്‍ച്ചക്കാളകളെയും അനുഗ്രഹിച്ച് മടങ്ങിയതോടെ പിന്നാലെ ആരവത്തിരപോലെ ജനം കാഴ്ചക്കെട്ടുകളുമായി കുന്നുകയറി.

കുന്നില്‍ കാഴ്ചകാണാനെത്തിയ ജനക്കൂട്ടത്തിലേക്ക് ആ നന്ദി കലരുന്നു, മുകളിലേക്ക് ഒഴുകുന്ന ഒരു നദിപോലെ ആള്‍ക്കൂട്ടം ആള്‍ക്കൂട്ടത്തിലേക്ക് കലരുന്നു .

വ്യാഴവട്ടത്തിനൊടുവില്‍ നടന്ന പള്ളിപ്പാനയ്ക്കുശേഷം ചൈതന്യമേറിയ മലയപ്പൂപ്പനെ വണങ്ങാന്‍ പതിനായിരങ്ങള്‍ എത്തി. ആഘോഷക്കാഴ്ചകള്‍ വിരുത്തിയില്‍ നിന്നും നടയിലെത്തി നിരന്നതോടെ ജനം പതിയെ കൈവഴികളായി പിരിയുകയായി.

Advertisement