കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്

Advertisement

കൊല്ലം.അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ ഇടപെടൽ ഉണ്ടാക്കുന്നില്ലെന്ന് ആരോപിച്ച് കൊല്ലത്ത് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്. സർക്കാർ ഇറക്കിയ ഉത്തരവ് പോലും ബാങ്കുകൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് പരാതി. വായ്പ്പയെടുത്ത വ്യവസായികളുടെ ജീവിതം ദുരിതത്തിൽ . മുഖ്യമന്ത്രിയുടെ അടിയന്തര ഇടപടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

കശുവണ്ടി വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയതോടെയാണ് സര്‍ക്കാർ ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്.ഹൃസ്വകാല വായ്പ്കൾ ദീര്‍ഘകാല വായ്പ്കളായി മാറ്റുക,
പലിശ നിരക്ക് കുറച്ച് വായ്പകള്‍ പുനക്രമീകരിക്കുക , പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കൽ പദ്ധതി നടപ്പിലാക്കുക തുടങ്ങിയവ നടപ്പാക്കണമെന്ന നിർദ്ദേശമാണ് സര്‍ക്കാർ മുന്നോട്ട് വെച്ചത്. യോഗത്തിൽ തത്വത്തിൽ അംഗീകരിച്ച കാര്യങ്ങള്‍ ബാങ്കുകൾ പാലിക്കുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി.

സര്‍ക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും സമരക്കാർ പറയുന്നു.എഴുനൂറിലധികം കശുവണ്ടി ഫാക്ടറികളാണ് പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടി കിടക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും കാഷ്യൂ ഇൻട്രസ്ട്രീ പ്രൊട്ടക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.

Advertisement