കുന്നത്തൂരിൽ മാനസിക നില തെറ്റിയ നിലയില്‍ അർദ്ധ രാത്രിയിൽ എത്തിയ യുവാവ് നാട്ടുകാരെ വലച്ചു

കുന്നത്തൂർ: മാനസിക നില തെറ്റിയ നിലയില്‍ അർദ്ധ രാത്രിയിൽ എത്തിയ മാനാമ്പുഴ സ്വദേശിയായ യുവാവ് നാട്ടുകാരെ വലച്ചു.കുന്നത്തൂർ ആറ്റുകടവിന് സമീപം ഞായർ രാത്രി 12 ഓടെയാണ് സംഭവം.രണ്ട് ഓട്ടോറിക്ഷകളിലായി എത്തിയ സംഘം തോട്ടത്തുംമുറിയിലെ ബന്ധുവീട്ടിൽ നിന്നും വരികയായിരുന്ന തന്നെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താൻ ശ്രമിക്കുന്നതായും തന്നെ സുരക്ഷിതമായി ശാസ്താംകോട്ട
പോലീസ് സ്റ്റേഷനിൽ എത്തിക്കണമെന്നും കുന്നത്തൂർ മാനാമ്പുഴ സ്വദേശി ജെയിംസ് എന്ന യുവാവ് ഒരു വീട്ടിൽ കയറി പറഞ്ഞു.ഇതിനു മുമ്പായി നടന്നു വരികയായിരുന്ന യുവാവിന്റെ അടുത്തേക്ക് ഒരു ഓട്ടോറിക്ഷ എത്തുകയും തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു.ഉടൻ തന്നെ വീണ്ടും മറ്റൊരു ഓട്ടോ കൂടിയെത്തി.സ്ത്രീകളും വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.ഇത്‌ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.തന്റെ ഇളയ സഹോദരൻ 4 മാസം മുമ്പ് ആത്മഹത്യ ചെയ്ത സംഭവം കൊപാതകമാണെന്നും ഇതിനു ശേഷം തന്നെ ചിലർ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും യുവാവ് നാട്ടുകാരോട് വ്യക്തമാക്കി.ഇത് സംബന്ധിച്ച് ശാസ്താംകോട്ട
പോലീസ് സ്റ്റേഷനിലും കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്കും പരാതി നൽകിയതായും യുവാവ് പറഞ്ഞു.നാട്ടുകാർ അനുനയിപ്പിച്ച് പറഞ്ഞു വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് ശാസ്താംകോട്ട
പോലീസ് സ്റ്റേഷനിലും യുവാവിന്റെ വീട് നിൽക്കുന്ന വാർഡിലെ മെമ്പറെയും വിവരമറിയിച്ചു.എന്നാൽ യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും ചികിത്സ നൽകാൻ ആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ടി ബന്ധുക്കൾ ശ്രമിക്കുന്നതിനെയാണ് അപായപ്പെടുത്താൻ ശ്രമിക്കുന്നതായി യുവാവ് ആരോപിക്കുന്നതെന്നും പോലീസ് പറയുന്നത്.കഴിഞ്ഞ ദിവസം
യുവാവ് പരാതി നൽകിയിരുന്നു.എന്നാൽ വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്ത് എത്താനും തയ്യാറായില്ല.പിന്നീട് നാട്ടുകാർ അനുനയിപ്പിച്ച് തോട്ടത്തുംമുറിയിലെ ബന്ധുവീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

Advertisement