ആനയടി ഗജമേളയ്ക്ക് എത്തുന്നത് വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ;കനത്ത സുരക്ഷാ ക്രമീകരണങ്ങളിൽ ആനയടി

ആനയടി: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഗജപൂരം ഇന്ന്(ഞായർ) വൈകിട്ട് 5 മുതൽ ആനയടിയിൽ നടക്കും.ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള കാണാൻ വൻ പുരുഷാരമാകും ആനയടി ഗ്രാമത്തിലേക്ക് ഒഴുകിയെത്തുക.രാവിലെ മുതൽ തന്നെ വലിയ തിരക്കിൽ അമർന്നിരിക്കയാണ് ക്ഷേത്രവും പരിസര പ്രദേശങ്ങളും.പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ച് 5 ലക്ഷത്തിന് പുറത്ത് ഭക്തർ എത്തുമെന്നാണ് സൂചന.നിരവധി വിദേശികളും ഉച്ചയോടെ തന്നെ എത്തിച്ചേരും.
കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഗജമേളയായതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

ഗതാഗത നിയന്ത്രണവും ശക്തമാക്കും.ഉച്ച മുതൽ കൊല്ലം – തേനി
ദേശീയ പാതയിൽ താമരക്കുളം മുതൽ ശൂരനാട് വരെ ഗതാഗതം നിയന്ത്രിക്കും.വൈകിട്ട് 3 മുതൽ പഴയിടം ക്ഷേത്രത്തിലേക്കുള്ള ഇടറോഡുകളിൽ കൂടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കും.പഴയിടം ക്ഷേത്രം പരിധിയിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ദേവസ്വം ഉറപ്പാക്കിയിട്ടുണ്ട്.ഗജമേളയ്ക്ക് എത്തുന്ന ആനകളെയും പാപ്പാന്മാരെയും എലിഫന്റ് സ്ക്വാഡിന്റെയും വനം വകുപ്പിന്റെയും പരിശോധനകൾക്ക് വിധേയമാക്കും.പോലീസ്,എലിഫന്റ് സ്ക്വാഡ്,ഫർഫോഴ്സ്,മെഡിക്കൽ,ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement