പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി, വിമുക്തഭടന്‍ പിടിയില്‍

കരുനാഗപ്പള്ളി . പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിമുക്തഭടനായ പ്രതിയെ പോലീസ് പിടികൂടി. കല്ലേലിഭാഗം തൊടിയൂർ അരാലയത്തിൽ അരുണൻ (58) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വർഷം അവസാനത്തോടെ പ്രതിയുടെ ഭാര്യയെ കാണാൻ വീട്ടിലെത്തിയ അഞ്ചു വയസുകാരിയെ ആണ് ഇയാൾ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് എടുത്തുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചത്. മടങ്ങി വീട്ടിലെത്തിയ കുട്ടിക്ക് പിന്നീട് അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷകർത്താക്കൾ പരിശോധന നടത്തുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ഒന്നിലധികം കുട്ടിയെ പ്രകാരം പീഡനത്തിന് ഇരയാക്കിയിട്ടുള്ളതായി കുട്ടി രക്ഷകർത്താക്കളോട് പറഞ്ഞു. കുട്ടിയുടെ മോഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും പോക്സോ ആക്ടിലേയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് എ.സി.പി വി.എസ് പ്രദീപമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീലാൽ, ഷാജിമോൻ, എ.എസ്.ഐ വേണു, സിപി ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കുട്ടികളോടും സ്ത്രീകളോടുമുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement