വടക്കാഞ്ചേരി ബസ് അപകടത്തില്‍ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ

വടക്കാഞ്ചേരി ബസ് അപകടത്തില്‍ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ. കെ എസ്‌ ആർ ടി സി യാത്രക്കാരായ വെളിയം സ്വദേശി അനൂപും പുനലൂര്‍ സ്വദേശി ദീപുഭാനുവുമാണ് മരിച്ചത്.
കൊട്ടാരക്കര :പാലക്കാട്ട് വടക്കന്‍ചേരിയില്‍ കെ. എസ്.ആർ.ടി.സി ബസും ടൂറി സ് റ്റ് ബസും കൂട്ടിയിടിച്ചതിൽ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ. വെളിയം വെെദ്യൻകുന്ന് ഓമനകുട്ടൻ, ദേവി ദമ്പതികളുടെ മകൻ അനൂപ് (22) ആണ് ഒരാള്‍. ഇന്നലെ വെെകിട്ട് 3.30 ന് വീട്ടിൽ നിന്ന് കാേയമ്പത്തുരിൽ തുടർ വിദ്യാഭ്യാസ അഭിമുഖത്തിനായി പോയതായിരുന്നു.ട്രയിന്‍ നഷ്ടമായതാണ് അനൂപിന് നിര്‍ഭാഗ്യമായത്.

പിതാവ് സ്കൂട്ടറിൽ അനൂപിനെ കാെട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കാെണ്ടു വന്നു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല. തുടർന്ന് കാെട്ടാരക്കര കെ.എസ്.ആർ.ടി.സി ബസിൽ പാേകുകയായിരുന്നു. ചന്ദനത്താേപ്പ് ഐ.ടി.ഐ പാസായ അനുപ് മറ്റാെരു കാേഴ്സിന് ചേരാൻ പോവുകയായിരുന്നു. ഇന്നു രാവിലെയാണ് അനൂപ് മരണപ്പെട്ടതായുള്ള വിവരം വീട്ടിൽ അറിയുന്നത്. അനൂപ് കെ. എസ്. ആർ.ടി.സി ബസിന്റെ പിൻ ഭാഗത്തായി ഇരിക്കുകയായിരുന്നു. പിറകുവശത്തുകൂടി അമിത വേഗതയിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ മോർച്ചറിയിലാണ്.

ബസ് അപകടത്തിൽ മരണപ്പെട്ട ദീപു ഭാനു ( അപ്പൂസ് 27 )പുനലൂർ മണിയാർ,എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ഉദയഭാനുവിന്റെയും യും ശശികലയുടെയും മകനാണ്.
കോയമ്പത്തൂർ അമൃതവിശ്വവിദ്യാ പീഠത്തിലെ പി എച്ച് ഡി വിദ്യാർത്ഥിയാണ് മരിച്ച ദീപു ഭാനു പൂജയുടെ അവധിക്ക് വന്നിട്ട് തിരിച്ച് പോകും വഴിയാണ് അപകടം സംഭവിച്ചത്. ധന്യ ഭാനു സഹോദരിയാണ്

Advertisement