കുളത്തൂപ്പുഴ 50 ഏക്കർ വനമേഖലയിൽ കണ്ടെത്തിയ അസ്ഥികൂടം സമീപവാസിയായ ഷെഫീഖിന്റെന്ന് പോലീസ്

Advertisement

പുനലൂര്‍. കുളത്തൂപ്പുഴ 50 ഏക്കർ വനമേഖലയിൽ കണ്ടെത്തിയ അസ്ഥികൂടം സമീപവാസിയായ ഷെഫീഖിന്റെന്ന് പോലീസ്.അസ്ഥികൂടത്തിനു സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ആളെ തിരിച്ചറിയുന്നത്.

50 ഏക്കർ കുന്നിമാൻ തോടിനു സമീപത്തുനിന്നും കല്ലടയാറിലേക്ക് പ്രവേശിക്കുന്ന വന നടുവിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കഴിഞ്ഞദിവസം കരാറടിസ്ഥാനത്തിൽ വനത്തിലെ ജോലിക്ക് എത്തിയവരാണ് അസ്ഥികൂടം കിടക്കുന്ന വിവരം വിവരം ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നാലെ
അസ്ഥികൂടത്തിനു സമീപത്തു നിന്നും തിരിച്ചറിയൽ കാർഡും പോലീസ് കണ്ടെത്തിയിരുന്നു.ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഷഫീക്കിൻ്റെതാണ് അസ്ഥികൂടമെന്ന് തിരിച്ചറിഞ്ഞത്.

ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൊബൈൽ ഫോൺ തിരിച്ചറിഞ്ഞതോടെ അസ്ഥികൂടം സംബന്ധിച്ച സംശയങ്ങൾ അവസാനിക്കുകയായിരുന്നു.
ഷഫീക്ക് കുറേ നാളുകളായി ഭാര്യയും കുട്ടികളുമായി വേർപിരിഞ്ഞു പലയിടങ്ങളിലായി കഴിഞ്ഞുവരികയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയിരിക്കുന്ന വിവരം .

Advertisement