ചിതറയില്‍ കിടപ്പു രോഗിയായ മാതാവിനെ പരുക്കേറ്റ നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

ചിതറ. അരിപ്പയിൽ കിടപ്പു രോഗിയായ മാതാവിനെ പരുക്കേറ്റ നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം മകന്‍ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്.

അരിപ്പ കൊച്ചുകലിങ് പൊങ്ങൽ പുളിമൂട് വീട്ടിൽ 42 വയസുള്ള സുരേഷിനെവീടിനു പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ചനിലയിലും മാതാവ് 66 വയസ്സുള്ളശാന്തയെ കട്ടിലിൽ മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

. മാതാവ് ശാന്ത 12 വർഷമായി കിടപ്പു രോഗിയാണ്.

ഇന്ന് വൈകുന്നേരം 6മണിയോടുകൂടി വീട്ടിൽ അനക്കമൊന്നും കേൾക്കാത്തതീനെ തുടർന്ന് അയൽവാസികൾ വീട്ടിൽ നോക്കിയപ്പോഴാണ് സുരേഷ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ശാന്തയെ ചിതറ പോലീസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്നു രാവിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ ആൾക്കാർ വന്ന ശാന്തയെ നോക്കിയപ്പോൾ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു എന്നാൽ പോലീസിൽ വിവരം നല്‍കിയില്ല.

മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement