കാർ മരത്തിലിടിച്ച് യുവാവ് മരിച്ച സംഭവം:അപകടം
നെല്ലിമുകളിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ;വാഹനം ഓടിച്ചത് ആരെന്നതിൽ തർക്കം

ശാസ്താംകോട്ട : ശാസ്താംകോട്ട ടൗൺ പള്ളിക്ക് സമീപം തിരുവോണദിവസം രാത്രിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചത് ആരെന്നതിൽ തർക്കം.വടക്കൻ മൈനാഗപ്പള്ളി ആത്മാവ്മുക്ക് വലിയവിളയിൽ (കുന്നുംപുറത്ത് പടിഞ്ഞാറ്റതിൽ) പരേതനായ രവീന്ദ്രൻ്റെ മകൻ വിനോദ് (37) ആണ് മരിച്ചത്.നെല്ലിമുകളിലെ ബന്ധു വീട്ടിൽപോയി തിരികെ വരവേയാണ് അപകടം സംഭവിച്ചത്.

വിനോദിന്റെ സഹോദരൻ മനോജാണ് വാഹനം ഓടിച്ചിരുന്നത്.പിറകിൽ ഇരുന്ന വിനോദ് ഇടിയുടെ ആഘാതത്തിൽ തെറിച്ചു വണ്ടിയുടെ മുൻഭാഗത്തെ ഗ്ലാസ്സിൽ തലയിടിച്ചു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പറയുന്നു.എന്നാൽ വിനോദാണ് വാഹനം ഓടിച്ചതെന്നാണ് പോലീസിൻ്റെ നിലപാട്.കാറിൽ വിനോദ് ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു.ബാക്കി മൂന്നുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അവിവാഹിതനായ വിനോദ് ഓട്ടോ ഡ്രൈവറായിരുന്നു.മൃതദേഹം
ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

Advertisement