പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

കൊല്ലം. കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.കടം വാങ്ങിയ പണം തിരിച്ചു കിട്ടാനായി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയ  ഫിസിയോതെറാപ്പിസ്റ്റ്
സെയ്തലിയാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത് .

പതിനാലുകാരന്റ വീടിനു സമീപം തന്നെയാണ് യുവാവിന്റെയും വീട്.  കുട്ടിയുടെ അമ്മ യുവാവിന്റെ വീട്ടിൽനിന്ന് വന്‍തുക കടം വാങ്ങിയിരുന്നു. തുക തിരിച്ചു കിട്ടാനായി വീട്ടുകാരെ സമ്മർദത്തിലാക്കാനാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയതെന്നാണ് വിവരം. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മാർത്താണ്ഡം സ്വദേശിയായ ബിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കോടികളുടെ സാമ്പത്തിക ഇടപാടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിലൂടെ കൂടുതൽ പ്രതികളെ പിടികൂടിയാൽ മാത്രമേ വസ്തുത പുറത്തു വരികയുള്ളൂ. തിങ്കൾ വൈകിട്ടാണ് കാറുകളിൽ എത്തിയവർ പതിനാലുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയതും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പാറശാലയിൽ വച്ച് കുട്ടിയെ രക്ഷപെടുത്തിയതും.

Advertisement