കിഴക്കേ കല്ലടയിൽ നിന്നും ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയ യുവാവ് മടങ്ങിയെത്തി;പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും അറസ്റ്റിൽ

ശാസ്താംകോട്ട : ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയ യുവാവ് നിയമം ലംഘിച്ച് വീണ്ടും നാട്ടിൽ എത്തിയതിനെ തുടർന്ന് അറസ്റ് ചെയ്തു.കിഴക്കേകല്ലട പഴയാർ
ജയന്തി കോളനിയിൽ സച്ചിൻ നിവാസിൽ സൗരവ്(21) ആണ് അറസ്റ്റിലായത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയ്യാളെ തിരുവനന്തപുരം റേഞ്ച്
ഐ.ജി ആർ.നിശാന്തിനിയാണ് 6 മാസത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ജൂലൈ 16ന് ഉത്തരവിട്ടത്.ജില്ലയ്ക്ക്
പുറത്തായിരുന്ന ഇയാൾ ഉത്തരവ് ലംഘിച്ച് കല്ലടയിലെ വീട്ടിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ്‌ കല്ലട എസ്ഐ അനീഷിന്റെ ന്വേതൃതത്തിലാണ് അറസ്റ്റ് ചെയ്തത്.പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

2019 ജനുവരി 15ന് വീട് കയറി ആക്രമിച്ചു വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച കേസിലും മാർച്ച് ഒന്നിന് കഞ്ചാവ് വിതരണം നടത്തിയത് ചോദ്യം ചെയ്ത പൊതു പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്താൻ
ശ്രമിച്ചതിനും മാർച്ച് 5ന് വീട്ടിലെ ഹോംതീയറ്റർ ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്ത അയൽവാസിയെ വീട് ചവുട്ടി പൊളിച്ചു ക്രൂരമായി മർദിച്ച കേസിലും ജൂൺ 28ന് വഴിയാത്രക്കാരനെ കൂട്ടാളികളുമായി ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലും സൗരവ് പ്രതിയാണ്.

നല്ലനടപ്പിനായി കൊല്ലം ആർഡിഒ മുൻപാകെ ബോണ്ടും വച്ചിരുന്നു.ഇയാളുടെ പ്രവർത്തി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്നവെന്നും അക്രമങ്ങൾ തടയാൻ ഇയാളെ നാടുകടത്തണമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെറീഫ് ജില്ലാ പോലീസ് മേധാവി മുഖേന റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെയും പ്രതിയുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗം കേട്ട ശേഷമായിരുന്നു സൗരവിനെ നാടുകടത്തിയത്.

Advertisement