വാഗ്ദാനങ്ങൾ പാലിച്ചില്ല, ശമ്പളത്തിലെ അപാകത പരിഹരിക്കുന്നില്ല; സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി, വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കും

Advertisement

തിരുവനന്തപുരം : സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ ഡോക്ടർമാർ സമരം തുടങ്ങി.

സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകതയുള്ളത് പരിഹരിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാരുടെ സമരം.

ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ജനുവരി 15ന് ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകൾ കെജിഎംഒഎ ക്ക് രേഖാമൂലം നൽകിയിരുന്നു.

ഇതോടെ കെജിഎംഒഎ നടത്തി വന്ന പ്രതിഷേധ പരിപാടികൾ നിർത്തിവെക്കുകയും ചെയ്തതാണ്. എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

Advertisement