വധഗൂഢാലോചന കേസ്: സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ

പുട്ടപർത്തി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ ഹാക്കർ സായ് ശങ്കറെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് ഇയാൾ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സായ് ശങ്കറെ പിടികൂടിയത്

ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചതിന് പിന്നാലെ ഇയാൾ പോലീസ് പീഡനം ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 

പക്ഷേ അന്വേഷണവുമായി ഇയാൾ സഹകരിച്ചില്ല. തുടർന്ന് പോലീസ് ഇയാളെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകി. തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് ആരോപിച്ച് ഇയാൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement