പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ‘കാൽ കഴുകിച്ചൂട്ട്’ തുടരാമെന്ന് ഹൈക്കോടതി‍

കൊച്ചി: തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടത്തിവരുന്ന ആചാര ചടങ്ങായ കാൽ കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.

ക്ഷേത്രത്തിലെ തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്‌കാരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മതാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടനാ സംരക്ഷണം ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തർ ബ്രാഹ്മണരുടെ കാൽകഴുകുന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് കണ്ടെത്തിയതായും കോടതി വ്യക്തമാക്കി. പന്ത്രണ്ട് നമസ്‌കാരത്തെ സമാരാധന എന്ന് പുനർനാമകരണം ചെയ്തുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

Advertisement