ഇന്നത്തെ വാർത്തകൾ ഇങ്ങനെ
👆 പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിപിൻ റാവത്തിന് പത്മ വിഭൂഷൻ, യു പി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്,, ഗുലാം നബി ആസാദ് പത്മ ഭൂഷൻ, ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് പത്മ ഭൂഷൻ.നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു.
👆കേരളത്തിൽ ഇന്ന് 55,475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂർ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂർ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസർഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
👆കേരളത്തിൽ കോവിഡ് പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ്. ഇന്ന് 55,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49.4 ശതമാനമാണ് ടിപിആർ നിരക്ക്. 20-30 പ്രായമുള്ളവരിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണുന്നത്.
കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. 57 ശതമാനം ഐസിയു ബെഡുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ 86 ശതമാനം ഒഴിവുണ്ട്. മെഡിക്കൽ കോളജുകളിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. 4917 പേരെ പ്രതിരോധ പ്രവർത്തനത്തിന് അധികമായി നിയമിക്കും.
👆നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടയുള്ള പ്രതികളുടെ 33 മണിക്കൂർ ചോദ്യം ചെയ്യൽ സമാപിച്ചു.കേസ് ആരംഭിച്ച ശേഷം ദിലിപ് അടക്കം 4 പ്രതികളും ഫോണുകൾ മാറ്റി. പഴയ ഫോണുകൾ നാളെ ഉച്ചയ്ക്ക് മുമ്പ് ഹാജരാക്കാൻ ഇവർക്ക് നോട്ടീസ് നൽകി.
വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ നൽകും.
👆അടുത്ത മാസം മുതല്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആള് ഇന്ത്യ ഫുഡ്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
👆മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ചൈൽഡ് മാര്യേജ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറ് മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരു വർഷം മുമ്പ് പതിനാറുകാരിയെ വിവാഹം ചെയ്തത്. നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള വിവാഹങ്ങൾ സി ഡബ്ല്യു സി ഇടപെട്ട് തടഞ്ഞിരുന്നു. ഈ കേസിൽ ഗർഭിണിയായ കുട്ടിയെ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്.
👆ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലാണ്. ലോകയുക്ത വിധി തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ലോകായുക്ത നോക്കുകുത്തിയാകും. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവു ചെയ്യുന്നുണ്ട്. സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവികളില്‍ സേവനം ചെയ്തവരെയാണ് ലോകായുക്ത ആയി നിയമിക്കുന്നത്. പുതിയ ഭേദഗതിപ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കു ലോകായുക്തയാകാം.
👆സര്‍ക്കാരിനെതിരേ രണ്ടു കേസുകളാണു ലോകായുക്തയ്ക്കു മുന്നിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പു കേസാണ് മുഖ്യം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു മന്ത്രി ആര്. ബിന്ദുവിനെതിരേയുള്ള കേസാണു രണ്ടാമത്തേത്. കോവിഡ് കാലത്ത് ആരോഗ്യവകുപ്പു സാധനങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് ലോകായുക്തയെ സമീപിക്കാനിരിക്കേയാണ് ലോകായുക്തയെത്തന്നെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ചത്.
👆ലോകായുക്തയുടെ അധികാരം കുറക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഗവര്‍ണര്‍ക്ക് കത്തു നല്കി. ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാവുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. ഭേദഗതി നിലവില്‍ വന്നാല്‍ ഫലത്തില്‍ ലോകായുക്ത ഇല്ലാതായെന്നന്ന നിലയിലാകുമെന്നും സതീശന് കുറ്റപ്പെടുത്തി.
👆ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവര്‍ന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
👆എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവച്ചു. അടുത്ത മാസം അഞ്ചിനു നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചത്. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കുകയും മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും വോട്ടാവകാശം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു മാറ്റിവച്ചത്. ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാള്‍ക്കെന്ന തോതില്‍ പതിനായിരത്തോളം പേര്‍ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉണ്ടായിരുന്നത്. കോടതി ഉത്തരവനുസരിച്ച് രണ്ടു ലക്ഷത്തോളം പേര്‍ക്കു വോട്ടാവകാശമുണ്ടാകും.
👆ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞ് രണ്ടു പേര് മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി മറിഞ്ഞത്. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.
👆വെള്ളം നല്കിയതിനുള്ള പണം അടയ്ക്കാതെ കൊച്ചിയിലെ ചരക്കുകപ്പല്‍ തുറമുഖം വിടുന്നതു ഹൈക്കോടതി തടഞ്ഞു. അര്‍ധരാത്രി ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തിയാണ് കേരള ഹൈക്കോടതി കപ്പലിന്റെ യാത്ര തടഞ്ഞത്. എം വി ഓഷ്യന്‍ റോസ് എന്ന കപ്പല്‍ രണ്ടര കോടി രൂപ തരാനുണ്ടെന്നു കാണിച്ച് കൊച്ചിയിലെകമ്പനി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടിയന്തര സിറ്റിംഗ് നടത്തി ചരിത്രം കുറിച്ചത്.
👆മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
👆നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനു പത്തു ദിവസംകൂടി ഹൈക്കോടതി അനുവദിച്ചു. എട്ടു സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇവരില്‍ ചിലര്‍ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
👆പാലക്കാട് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപം റയില്‍വേ ഓവുപാലം നിര്മ്മിക്കുന്നതിനിടെയാണു മണ്ണിടിഞ്ഞു വീണത്.
👆പാലക്കാട് വീണ്ടും പുലിയിറങ്ങി. അകത്തേത്തറയില്‍ ജനവാസ മേഖലയില്‍ ഒരു ആടിനെയും പട്ടിയേയും പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാല്പാടുകളും കണ്ടെത്തി. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
👆സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27 ന് ഓണ്‍ലൈനായി ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
👆തളിപ്പറമ്പില്‍ പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. 2020 ലാണു പാലക്കാട് സ്വദേശി പീഡിപ്പിച്ചത്. യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
👆അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു യുവാക്കളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പോണേക്കര കല്ലുവീട്ടില്‍ വിപിന്‍ ടോണി (25), സുഹൈല്‍ (26) എന്നിവരാണു പിടിയിലായത്. കള്ളവോട്ടു തയാറാക്കാന്‍ ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് മെഷീനും പോലീസ് പിടിച്ചെടുത്തു.
👆അമ്പലപ്പുഴ വണ്ടാനത്ത് രാത്രി മദ്യപസംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവച്ചു. പുന്നപ്ര സിഐ പ്രതാപചന്ദ്രനെയും നാലു പൊലീസുകാരെയുമാണ് വിവാഹം നടക്കുന്ന വീട്ടിലുണ്ടായിരുന്നവര്‍ തടഞ്ഞത്. മറ്റു സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ പൊലീസ് എത്തി. നാട്ടുകാരെ മാറ്റി രണ്ടു യുവാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഘര്‍ഷത്തില്‍ രണ്ടുജീപ്പുകളുടെ ചില്ലു തകര്‍ത്തെന്നും മൂന്ന് പൊലീസുകാര്‍ക്കു പരിക്കേറ്റന്നും പുന്നപ്ര പൊലീസ് പറഞ്ഞു.
👆യഥാര്‍ഥ സ്നേഹിതരെ മനസിലായെന്നു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ്. 59 വയസ് തികഞ്ഞ ഇന്നലെ ഫേസ്ബുക്കിലാണ് കുറിപ്പെഴുതിയത്. പിറന്നാളിന് ആഘോഷങ്ങളില്ല. കഴിഞ്ഞ വര്‍ഷം ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു പിറന്നാള്‍. ഇത്തവണ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നര വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
👆അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസില്‍നിന്ന് ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ഡിജിപിയ്ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായില്ല. കേസ് ഫെബ്രുവരി 26 ലേക്കു മാറ്റി.
👆അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതിയില്‍ കിറ്റക്സിനെതിരേ ജലസേചന വകുപ്പിന്റെ നോട്ടീസ്. പെരിയാര്‍വാലി കാരുകുളം കനാലില്‍നിന്നുള്ള പൈപ്പുകള്‍ ഉടന്‍ നീക്കണമെന്നാണു നിര്‍ദ്ദേശം. കനാലിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയിലും നടപടി സ്വീകരിക്കും.
👆യുഎഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി നൗഷാദ് പുന്നത്തല എന്ന മുഹമ്മദ് നൗഷാദ് അന്തരിച്ചു. 60 വയസായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷന് കണ്‍വീനര്‍, ഭാവന ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബൈയിലെ വിവിധ സംഘടനകളുടെ സാരഥിയായിരുന്നു.
👆ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കും. സുപ്രീംകോടതിയില്‍ കേസ് വന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
👆ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാര്‍ഗോ വിമാനത്തിന്റെ ചക്രത്തിനു പിന്നില്‍ അള്ളിപ്പിടിച്ചിരുന്ന് യാത്രചെയ്തയാളെ ഡച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍നിന്ന് പുറപ്പെട്ട ചരക്കുവിമാനത്തിന്റെ മുന്‍ചക്രത്തില്‍ ഇരുന്ന് അയാള്‍ താണ്ടിയത് പതിനായിരത്തിലധികം കിലോമീറ്ററുകളാണ്. ഇങ്ങനെ ഒളിച്ചു യാത്രചെയ്തവര് തണുത്തു വിറങ്ങലിച്ചും അതിശക്തമായ കാറ്റില്‍ ഉലഞ്ഞും ഓക്സിജന്‍ ലഭിക്കാതേയും മരിച്ചുവീഴുകയാണു പതിവ്.