ചെന്താമരയുടെ കൊലപാതകങ്ങള്‍ ,നമ്മുടെ വ്യവസ്ഥിതി പഠിക്കേണ്ട പാഠം

336
Advertisement

നെന്മാറ. കേരളം കണ്ടിട്ടുള്ള കൊലയാളികളില്‍ ഒരുപക്ഷേ ഏറ്റവും ക്രൂരനായ ചെന്താമരയുടെ വിധി ഇന്നറിയാം. സജിത വധക്കേസിൽ വിധി ഇന്ന് വരുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി ശരിയായി വിലയിരുത്താതെ മനുഷ്യാവകാശത്തിന്‍റെ പേരില്‍ തുറന്നുവിടുന്ന കൊടും ക്രിമിനലുകള്‍ സമൂഹത്തിന് ഉണ്ടാക്കുന്ന ഭീകരത നിയമവ്യവസ്ഥ പുനര്‍വിചിന്നം നടത്തണമെന്ന ചിന്ത ശക്തമാണ്. ഒരു കുടുംബത്തെ മുച്ചൂടും മുടിച്ചകൊലകളില്‍ രണ്ടിന് എങ്കിലും ഉത്തരം പറയേണ്ടത് നമ്മുടെ നിയമ വ്യവസ്ഥയാണ്.

. ശിക്ഷാവിധിയെ തെല്ലും ഭയമില്ലെന്നാണ് വാദം പൂർത്തിയായി മടങ്ങവെ ചെന്താമര പ്രതികരിച്ചിരുന്നത്..തൂക്കുകയറുൾപ്പെടെ ഒരു ശിക്ഷാവിധിയെയും ഭയക്കുന്നയാളല്ല താനെന്നും കോടതിയിൽ വച്ച് ചെന്താമര പറഞ്ഞിരുന്നു.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതോടെ ചെന്താമരക്ക് ആ നാടിനോടും നാട്ടുകാരോടുമുണ്ടായിരുന്നത് കൊടും പക മാത്രമായിരുന്നു. ഭാര്യയും മക്കളും വീടുവിട്ട്‌ പോയത് അയല്‍ക്കാർ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്ധവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകക്ക് കാരണം.
ഒടുവില്‍ 2019 ഓഗസ്റ്റ് 31 ന് അയൽവാസിആയ സജിത ആ പകയുടെ ആദ്യ ഇരയായി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ പിന്‍ വശത്തുള്ള വാതിലൂടെ അകത്ത് കയറി സജിതയെ ചെന്താമര വെട്ടിക്കൊന്നു .കൊലപാതകശേഷം ഇയാൾ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക്‌ രക്ഷപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സെപ്തംബർ മൂന്നിന് പൊലീസ്‌ പിടിയിലായി.
പിന്നീട് ഇതേ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര നാട്ടുകാർക്ക് നേരെ നിരന്തരം ഭീഷണി ഉയർത്തി. അയൽക്കാരിയായ മറ്റൊരു സ്ത്രീയെയും കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച് പോത്തുണ്ടിയിലെ ബോയെൻ കോളനിയിലെ വീട്ടിൽ തുടർന്ന ഇയാൾ 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടി കൊലപ്പെടുത്തി..ശേഷം ഒളിവിൽ പോയി. പിന്നീട് 36 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

സജിത വധക്കേസിൽ ചെന്താമര യുടെ ഭാര്യ, സഹോദരൻ, സജി തയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാ ക്ഷികളായി വിസ്തരിച് 2020ലാണു കുറ്റപ്രത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്‌റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. 2025 മെയിൽ കുറ്റപാത്രം വായിച്ചു കേൾപ്പിച്ചു. ഒക്ടോബർ 5 ന് വാതം പൂർത്തിയായി.ശിക്ഷാവിധിയെ തെല്ലും ഭയമില്ലെന്നാണ് കോടതിയിൽനിന്ന്‌ പുറത്തിറങ്ങവേ ചെന്താമര മാധ്യമങ്ങളോട്‌ പ്രതികരിച്ചത്. തൂക്കുകയറുൾപ്പെടെ ഒരു ശിക്ഷാവിധിയെയും ഭയക്കുന്നയാളല്ല താനെന്നും പറഞ്ഞു.

ഒരു കേസ് ശ്രദ്ധയിലെത്തുമ്പോള്‍ പ്രതിയെ വേണ്ടത്ര പഠിക്കാതെ സമൂഹത്തിലേക്കു തുറന്നുവിടുന്നതിന്‍റെ നിരവധി ഉദാഹരണങ്ങളാണ് ആധുനിക സമൂഹത്തിലുള്ളത്. ഇത്തരം പഠനങ്ങളൊന്നും നിര്‍ഭാഗ്യവശാല്‍ നമ്മുടെ നീതി വ്യവസ്ഥയിലില്ല എന്നുള്ള താണ് കുറ്റകൃത്യങ്ങള്‍ പെരുകാനിടയാക്കുന്നത്.

Advertisement