കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദ്ദനം, പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ എത്തി

കൊല്ലം.കിളികൊല്ലൂർ പൊലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കിയ കേസില്‍ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.സിഐ കെ.വിനോദ്‌, എസ്‌ഐ എ.പി.അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ,
സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് തിരിച്ചെടുത്തത്.സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുൻപാണ് സസ്പെൻഷനിലായത്.

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള അന്വേഷണം പൂർത്തിയാകും മുമ്പാണ് ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറിൻ്റെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 

Advertisement