സുധിയെ പുറത്തെടുത്തത് എയർ ബാഗ് മുറിച്ച് ; ആരാധകർ ഞെട്ടലിൽ

തൃശൂർ:
സിനിമാ, ഹാസ്യതാരം കൊല്ലം സുധി കാറപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ ആരാധകർ . ഇന്ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്.അപകടസമയത്ത് കാറിൻ്റെ മുൻ സീറ്റിലായിരുന്നു സുധി. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉല്ലാസ് അരൂരാണ് കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരുക്കുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. അദ്ദേഹം നിരീക്ഷണത്തിലാണ്. 

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. കാർ വരുന്നത് കണ്ട് പിക്കപ്പ് പെട്ടെന്ന് ബ്രേക്കിട്ടിരുന്നു. എന്നാൽ കാർ പിക്കപ്പിൽ ഇടിച്ചുകയറി. എയർ ബാഗ് മുറിച്ചാണ് സുധിയെ പുറത്തെത്തിച്ചത്

Advertisement