ട്രോളി ബാഗുകളിലുള്ളത് സിദ്ധിഖിന്റെ മൃതദേഹം; സ്ഥിരീകരിച്ച് മകൻ, മുറിയെടുത്തതിലും ദുരൂഹത

Advertisement

പാലക്കാട്:അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലെ മൃതദേഹാവശിഷ്ടങ്ങൾ ഹോട്ടലുടമ സിദ്ധിഖിന്റെ തന്നെയെന്ന് തിരിച്ചറിഞ്ഞു. സിദ്ധിഖിന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും

തിരൂർ സ്വദേശിയാണ് കൊല്ലപ്പെട്ട സിദ്ധിഖ്(58). കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്നു. നഗരത്തിൽ താമസിച്ച് കച്ചവടം നടത്തുന്നയാളായിരുന്നു സിദ്ധിഖ്. സിദ്ധിഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
സിദ്ദീഖിന്റെ കൊലപാതകം വിശ്വസിക്കാനാകാതെ ഹോട്ടൽ ജീവനക്കാർ
എല്ലാവരോടും സൗമ്യനായി പെരുമാറുന്ന വ്യക്തിത്വമാണ് സിദ്ദീഖിന്റേത്.
കൊല്ലപ്പെട്ടത് അറിയാതെ ഇന്നലെ രാത്രി 12 മണി വരെ ഹോട്ടൽ തുറന്നിരുന്നുവെന്നും ഷിബിലിയെ ഹോട്ടലിലേക്ക് കൊണ്ടുവന്ന സിദ്ദീഖിന്റെ സുഹൃത്ത് ആരെന്നറിയില്ലെന്നും ജീവനക്കാർ പറയുന്നു.
ഷിബിലിയുടേത് മോശം സ്വഭാവം ആയിരുന്നു സ്ഥിരം മദ്യപാനിയായിരുന്നുവെന്നും കൂടെ ജോലി ചെയ്യുന്ന യൂസുഫ് പറഞ്ഞു.
സിദ്ദീഖ് അവസാനമായി കടയിൽ വന്നത് ഈ മാസം 18ന് ആണ്.
അന്ന് ഉച്ചയോടെ ഷിബിലിയെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
വ്യാഴാഴ്ച ആദ്യം ഷിബിലിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയത്.
ഒരു മണിക്കൂറിന് ശേഷം സിദ്ദീഖും ഹോട്ടലിൽ നിന്ന് ഇറങ്ങി.

പട്ടാമ്പി, കുമ്പള സ്വദേശികളും
രണ്ട് അസം സ്വദേശികളുമായ 4 പേരാണ് ഹോട്ടലിൽ ജോലി ചെയ്തിരുന്നവർ.

സിദ്ധിഖിനെ കാണാതായ ശേഷം
എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരനെയും ഇതേ അവസരത്തിൽ കാണാതായും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. 

കോഴിക്കോടുള്ള ഹോട്ടലിൽ വെച്ച് ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലിയും(22), സുഹൃത്ത് ഫർഹാനയും(18) ചേർന്ന് സിദ്ധിഖിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിന് ശേഷം മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.ഇവർ ഹോട്ടലിൽ മുറിയെടുത്തതിലും ദുരൂഹതയുണ്ട്. കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുള്ളതായും സംശയം ബലപ്പെടുന്നു.
 

Advertisement