ആശുപത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ നിയോഗിക്കാനുള്ള നടപടികളായെന്ന് സർക്കാർ

Advertisement

കൊച്ചി.ആശുപത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ നിയോഗിക്കാനുള്ള നടപടികളായെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്വകാര്യ ആശുപത്രികൾ സ്വന്തം ചെലവിൽ എസ്.ഐ.എസ്.എഫിനെ നിയോഗിക്കണമെന്നും കോടതി. പ്രതികളുടെ വൈദ്യ പരിശോധന സംബന്ധിച്ചുള്ള പ്രോട്ടോ കോളിൽ കെ.ജി.എം. ഓ, ഐ.എം.എ ,ജുഡീഷ്യൽ ഓഫീസർമാരുടെ സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാനും ഹൈകോടതിനിർദേശം. ഡോ വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം സജീവ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു.

ഡോ. വന്ദനാ ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പ്രതികളുടെ വൈദ്യ പരിശോധന സംബന്ധിച്ച പ്രോട്ടോകോളിന്റ കരട് സർക്കാരിന് കൈമാറിയതായി പോലീസ് കോടതിയെ അറിയിച്ചത്. ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസും സർക്കാർ കോടതിക്ക് കൈമാറി. സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷയ്ക്കായി ഇൻഡസ്ട്രിയൽ ഫോഴ്സിനെ നിയോഗിക്കുവാനുള്ള നടപടികൾ ആരംഭിച്ചുവെന്നും സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് സ്വന്തം ചെലവിൽ എസ്.ഐ.എസ്.എഫിനെ നിയോഗിക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സുരക്ഷ ഒരുക്കേണ്ട ആശുപത്രികളുടെ മുൻഗണന പട്ടിക ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്. കൂടാതെ ഡോ വന്ദനാ ദാസിന്റ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം സജീവ പരിഗണനയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ഹർജിയിലെ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്. പ്രതികളുടെ വൈദ്യ പരിശോധന സംബന്ധിച്ചുള്ള പ്രോട്ടോ കോളിൽ കെ.ജി.എം. ഓ, ഐ.എം.എ ,ജുഡീഷ്യൽ ഓഫീസർമാരുടെ സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാനും കോടതിനിർദേശം നൽകി.

പോലിസ് കൊണ്ടുവരുന്ന ഒരാൾ മറ്റൊരാളെ ആക്രമിക്കാൻ ഇട വരുത്തരുത്. അത് പോലിസിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഓർമപ്പെടുത്തി. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ഡോക്ടർ വന്ദനയുടെ വീട്ടിലെത്തി. സംഭവത്തിൽ കഴിഞ്ഞദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here