പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി, പഞ്ചായത്ത്ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം

Advertisement

ഇടുക്കി. മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫിന്‍റെ ഉടമസ്ഥതയിലുള്ള മാങ്കുളം വിരിപാറയിലെ റിസോര്ട്ടിന് ഒരാഴ്ച്ച മുന്പാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയത്. പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റടക്കമുണ്ടെങ്കിലെ ലൈസന്‍സ് പുതുക്കി നല്‍കാനാവു. ഇതോന്നുമില്ലാതെയായിരുന്നു നടപടി.ഇതെ തുടര്‍ന്ന് ഇടുക്കി എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതിൽ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിശദമായി പൊലീസ് ചോദ്യം ചെയതു. പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് മൂന്നാർ ഡി വൈ എസ് പി കഴിഞ്ഞ മൂന്നു ദിവസമായി ചോദ്യം ചെയ്തത്. അന്വേഷണത്തിൽ രേഖകളില്ലാതെയാണ് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട് . ചോദ്യം ചെയ്യലിൽ ജീവനക്കാർ കുറ്റം സമ്മതിച്ചു. ഇത് സംബന്ധിച്ച് മൂന്നാർ ഡി വൈ എസ് പി അലക്സ് ബേബി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ മാങ്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.

Advertisement