കൊച്ചിയിൽ പിടികൂടിയ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത്

Advertisement

കൊച്ചി. കടലില്‍ പിടികൂടിയ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത് എന്ന് സ്ഥീരികരിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കൊച്ചി പുറം കടലിൽ നിന്ന് പിടികൂടിയ 15000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാൻ കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘത്തിൻറെതാണെന്ന് സ്ഥിരീകരിച്ചു.ലഹരി പാക്കറ്റുകളിൽ പാക്കിസ്ഥാന്റേതെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ കണ്ടെത്തി. പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും

പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ ലഹരിമരുന്ന് കടൽ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താൻ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്.
ഈ സംഘങ്ങളെ കുറിച്ചും നർക്കോട്ടിക്ക്
കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ലഹരി മരുന്നുകൾ പാക്ക് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും പാക്കറ്റുകളിൽ ഇത് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ടെന്നും അധികൃതര്‍ പറയുന്നു.

ലഹരി എത്തിക്കാൻ ഉപയോഗിച്ച കപ്പൽ. നാവികസേനയുടെ ഹെലികോപ്റ്ററും കപ്പലും പിന്തുടരുന്നത് അറിഞ്ഞ ലഹരി കടത്ത് സംഘം കടലിൽ മുക്കി. കപ്പലിൽ ഉണ്ടായിരുന്ന ചിലർ രക്ഷപ്പെട്ടതായും സംശയം ഉണ്ട്. ഈ കപ്പലിനെ കുറിച്ചും സംഘത്തിലെ രക്ഷപ്പെട്ട കണ്ണികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Advertisement