രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്‌നോപാര്‍ക്ക് വനിതാ ജീവനക്കാരെ പിന്നാലെ എത്തി സ്വകാര്യഭാഗങ്ങളില്‍ പിടിക്കും, അക്രമി പിടിയില്‍

തിരുവനന്തപുരം : രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്‌നോപാര്‍ക്ക് വനിതാ ജീവനക്കാരെ പിന്നാലെയെത്തി കടന്നുപിടിക്കും ബഹളമാകുന്നതോടെ രക്ഷപ്പെടും ബൈക്കില്‍ വ്്യാജ നമ്പര്‍ സഹിതം റെഡി. ലൈംഗികാതിക്രമത്തിന്റെ പുതിയ മോഡിറക്കിയ പ്രതി പിടിയില്‍.

കാച്ചാണി അയണിക്കാട് വിജിഭവനില്‍ വിഷ്ണു (33) ആണ് തുമ്ബ പൊലീസിന്റെ പിടിയിലായത്.

ഒരു മാസം മുമ്ബ് പുലര്‍ച്ചെ ഒരു മണിക്ക് ഇന്‍ഫോസിസിന് മുന്നില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ കടന്നു പിടിച്ചിരുന്നു. ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ ഇയാള്‍ യുവതികളെ ആക്രമിച്ചിട്ടുണ്ട്. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുമ്‌ബോഴാണ് പതിവായി കൃത്യം നടത്തിയിരുന്നത്. പലരും പരാതി പൊലീസില്‍ വിളിച്ചറിയിക്കുമെങ്കിലും തുടര്‍ നടപടികള്‍ക്ക് പോകാറില്ല.

പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല. തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് ഇളക്കി നമ്ബര്‍ കാണാത്ത വിധം തിരിച്ചു വച്ചായിരുന്നു പ്രതിയുടെ സഞ്ചാരം. യുവതികളെ കടന്നുപിടിച്ച ശേഷം വിജനമായ സ്ഥലത്തെത്തി നമ്ബര്‍ പ്ലേറ്റ് തിരികെ ഘടിപ്പിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. നിരവധി സംഭവങ്ങള്‍ ഉണ്ടായതോടെ അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയുടേത് ഹോണ്ട ഡ്രീംസ് ബൈക്കാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ സഹായത്തോടെ ഈ മോഡലിലുള്ള ബൈക്ക് ഉടമകളുടെ വിലാസം ശേഖരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

വെള്ളിയാഴ്ച കുളത്തൂരില്‍ വച്ച് ഇയാള്‍ ഒരു യുവതിയെ കടന്നു പിടിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച ശേഷം തുമ്ബ പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement