പൂജ നടത്തിയത് വിവാദമാക്കേണ്ട; ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ട്: മന്ത്രി

തിരുവനന്തപുരം: അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ആന പൂർണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റതിനോടാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിദഗ്ധർ പറഞ്ഞു. അരിക്കൊമ്പൻറെ തുമ്പിക്കൈയിൽ ഉൾപ്പെടെ ആഴത്തിൽ മുറിവുണ്ട്.

Advertisement