അച്ഛൻറെ പലഹാരപ്പൊതിക്ക് കാത്തുനിൽക്കാതെ അവർ യാത്രയായി

Advertisement

അമ്പലപ്പുഴ: കൊണ്ടുവരേണ്ട ഭക്ഷണത്തിനുവേണ്ടി വിളിക്കാറുള്ള ഫോണിൽനിന്ന് ആ പിതാവ് കേട്ടത് മക്കളെ കാണുന്നില്ലെന്ന വിവരം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ അദ്വൈതിൻറെയും അനന്ദുവിൻറെയും പിതാവ് അനിലാണ് സങ്കടക്കയത്തിൽ കഴിയുന്നത്.

നിർമാണ തൊഴിലാളിയാണ് അനിൽ. എന്നും വൈകീട്ടോടെ അച്ഛൻറെ ഫോണിലേക്ക് മക്കൾ വിളിക്കും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കൈയിൽ കരുതേണ്ട പലഹാരം ഓർമപ്പെടുത്താൻ. അമ്മ മരിച്ചതിൻറെ കുറവ് അറിയിക്കാതിരിക്കാൻ അനിൽ അവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. വൈകീട്ടെത്തുമ്പോൾ അദ്വൈതും അനന്ദുവും വാതിൽപടിയിൽ പൊതിയും കാത്തുനിൽക്കും.

ശനിയാഴ്ചയും പതിവുപോലെ വിളിവന്നപ്പോൾ വാങ്ങാനുള്ള ഭക്ഷണത്തെ കുറിച്ചായിരിക്കുമെന്ന് കരുതി.എന്നാൽ, വീട്ടിലെത്തുമ്പോൾ പൊതിയും കാത്ത് മക്കൾ വാതിൽപടിക്കൽ ഉണ്ടായിരുന്നില്ല. പുന്നപ്ര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അനിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട് വിൽക്കേണ്ടിവന്നു. ശേഷം അച്ഛനും അമ്മയോടുമൊപ്പമാണ് അനിലും ഭാര്യ അശ്വതിയും മക്കളും താമസിച്ചിരുന്നത്‌.

ഇതിനിടയാണ് അശ്വതി കുടൽ സംബന്ധമായ രോഗത്തിന് കീഴ്പ്പെടുന്നത്. നാട്ടുകാരുടെ സഹായത്താൽ ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. പലയിടങ്ങളിലും വാടകക്ക് താമസിച്ച ശേഷമാണ് ഭാര്യവീടായ തൈവെളിവീടിന് സമീപം വാടകക്ക് താമസിക്കുന്നത്.

രണ്ട് ബാല്യങ്ങളുടെ കത്തിയെരിയുന്ന ചിതക്കരികിൽ ഇടനെഞ്ച് തകർന്നുള്ള മുത്തശ്ശിയുടെ തേങ്ങലിൽ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ തൈവെളിയിൽ അനിലിൻറെ രണ്ട് മക്കളുടെ മൃതദേഹം ചിതയിലേക്ക് വെച്ചപ്പോൾ വീട്ടുവളപ്പ് കൂട്ടക്കരച്ചിലിലായി. പറവൂർ എട്ടാം ക്ലാസ് വിദ്യാർഥി അദ്വൈത് (13), ആറാം ക്ലാസ് വിദ്യാർഥി അനന്ദു (12) എന്നിവരെയാണ് ശനിയാഴ്ച കുറുവപ്പാടത്ത് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടത്.

ആറുവർഷം മുമ്പാണ് ഇവരുടെ മാതാവ് അശ്വതി മരണപ്പെട്ടത്. ശേഷം മുത്തശ്ശി വിജയമ്മയാണ് ഇവർക്ക് പോറ്റമ്മ. മുത്തച്ഛൻ അനിരുദ്ധനും അച്ഛൻ അനിലും രാവിലെ കൂലിവേലക്ക് പോകും. പിന്നെ കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത് മുത്തശ്ശിയായിരുന്നു. സ്കൂളിൽ പോകും മുമ്പ് ഭക്ഷണം പാത്രങ്ങളിലാക്കി വെക്കും. പ്രഭാത ഭക്ഷണവും കഴിച്ച് ഉച്ചക്കുള്ള ഭക്ഷണവുമായി അച്ചമ്മയോട് യാത്രയും പറഞ്ഞാണ് ഇരുവരും പോകുന്നത്.

അമ്മയുടെ വേർപാടിൻറെ കുറവ് അറിയിക്കാതിരിക്കാൻ അവർ ഏറെ ശ്രദ്ധവെച്ചിരുന്നു. ശനിയാഴ്ച കൂട്ടുകാരനോടൊപ്പം കളിക്കാൻ പോകുമ്പോഴും മുത്തശ്ശിയോട് അനുവാദം വാങ്ങിയിരുന്നു. ഉച്ചക്കും കാണാതായപ്പോൾ വിജയമ്മ അന്വേഷിച്ചിറങ്ങി. വൈകുന്തോറും അവരുടെ ഇടനെഞ്ച് പിടഞ്ഞുതുടങ്ങി. കൂട്ടുകാരനോടൊപ്പം കളിക്കാനായി യാത്ര പറഞ്ഞുപോയ കുരുന്നുകളെ ചേതനയറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു

Advertisement