നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

Advertisement

കൊച്ചി :ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗ ത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയിലാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിതാരമായി, സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്.

തനതായ കുസൃതിനിറഞ്ഞ അവതരണ ശൈലികൊണ്ട് ടെലിവിഷന്‍ രംഗത്തിലൂടെ ഗൃഹസദസുകളുടെ പ്രിയതാരമായി സുബി ഉയര്‍ന്നു.സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായാണ് സുബി ശ്രദ്ധപിടിച്ചുപറ്റിയത്.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചവര്‍ണതത്ത,ഗ്രാമ,101വെഡിംങ്,ഗൃഹനാഥന്‍,കില്ലാഡിരാമന്‍,ലക്കിജോക്കേഴ്‌സ്,എല്‍സമ്മ എന്ന ആണ്‍കുട്ടി,തസ്കര ലഹള,ഹാപ്പി ഹസ്ബന്‍ഡ്‌സ്,ഡിറ്റക്ടീവ്,ഡോള്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചു. അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്.

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advertisement