വനിതാ ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കിടെ നഗ്നതാ പ്രദർശനം , യുവാവിന് സംഭവിച്ചത്

ആറന്മുള.വനിതാ ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കിടെ രോഗിയായ യുവാവിന്‍റെ നഗ്നത പ്രദർശനം, സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ആറന്മുള പോലീസ് ഇന്ന് രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുബൈദിന്റെ അറസ്റ്റാണ് ആറന്മുള പോലീസ് രേഖപ്പെടുത്തിയത്. പരിശോധന സമയത്ത് ഇയാൾ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ട് ഡോക്ടർ പോലീസിന് കൈമാറിയിരുന്നു.

കഴിഞ്ഞദിവസമാണ് ഈ സഞ്ജീവനി ഓൺലൈൻ പരിശോധനയ്ക്കിടെ വനിത ഡോക്ടറുടെ മുന്നിൽ യുവാവ് നഗ്നത പ്രദർശിപ്പിച്ചത്.സംഭവത്തിൽ ഡോക്ടർ കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകുകയും പരാതി കോന്നി പോലീസിന് കൈമാറുകയും ആയിരുന്നു.എന്നാൽ ഡോക്ടർ പരിശോധന നടത്തിയത് ആറന്മുള പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ പരാതി ആറന്മുള സ്റ്റേഷനിലേക്ക് കൈമാറി.ഇന്നലെ രാത്രി തന്നെ തൃശ്ശൂരിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ചോദിച്ചതിന് ശേഷം ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നഗ്നത പ്രദർശിപ്പിച്ചതിന്റെ ദൃശ്യം ഡോക്ടർ പോലീസിന് കൈമാറിയിരുന്നു.ഇതിനുപുറമേ സിഡാക്കിൽ നിന്നും പോലീസ് ദൃശ്യങ്ങൾ തെളിവായും ശേഖരിച്ചിട്ടുണ്ട്.വനിത ഡോക്ടർക്ക് പുറമേ മറ്റ് രണ്ട് ഡോക്ടർമാരുടെ കൂടി അപ്പോയ്മെൻറ് ഷുഹൈബ് ഇന്നലെ നേടിയിരുന്നു.ഇവർ രണ്ടുപേരും പുരുഷ ഡോക്ടർമാർ ആയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യുമെന്നും ആറന്മുള സി ഐ പറഞ്ഞു.

Advertisement