ചെയ്ത പണി ഇഷ്ടപ്പെട്ടു, ഇനി ഇഷ്ടമുള്ള ഗുണ്ടാപ്പണിക്ക് പോകാം,മൂന്ന് പൊലീസുകാര്‍ ഔട്ട്

Advertisement

തിരുവനന്തപുരം. മൂന്ന് പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു.ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് ,നന്ദാവനം എ.ആർ ക്യാംപിലെ ഡ്രൈവർ ഷെറി എസ്.രാജ്,ട്രാഫിക് സ്റ്റഷനിലെ സിവിൽ പൊലീസ് ഓഫീസർ റെജി ഡെവിഡ് എന്നിവരെയാണ് തിരുവനന്തപുരം കമ്മീഷണർ സി.എച്ച്.നാഗരാജു സർവീസിൽ നിന്ന് നീക്കം ചെയ്തത്.ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കെ ലൈംഗിക പീഡന കേസ് അട്ടിമറിച്ചതിനാണ് അഭിലാഷ് ഡേവിഡിനെതിരായ നടപടി.

നേരത്തെ ഗുണ്ടാ ബന്ധത്തിൻ്റെ പേരിൽ അഭിലാഷിനെ സസ്പെൻഡ് ചെയ്തിരുന്നു.പീഡനക്കേസിലും വൃദ്ധയെ മർദിച്ച കേസിലും പ്രതിയായതാണ് ഷെറിക്കെതിരായ നടപടിക്ക് കാരണം. റെജിയും പീഡനക്കേസിൽ പ്രതിയാണ്. പിരിച്ചുവിടപ്പെട്ടവർ 15 ദിവസത്തിനകം വിശദീകരണം നൽകണം.അത് പരിഗണിച്ചായിരിക്കും അന്തിമ ഉത്തരവ്.
മണ്ണ് മാഫിയകളുമായി ബന്ധം പുലർത്തിയതിനു മംഗലപുരം സ്റ്റേഷനിലെ അഞ്ചു പോലീസുകാരെയും സസ്പെൻഡ്‌ ചെയ്തിരുന്നു. സംസ്ഥാനത്ത് പൊലീസ് സേനയ്ക്കുതന്നെ അപമാനവും ഭീഷണിയുമായി നിലനില്‍ക്കുന്ന അനേകം ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടും നടപടി നീണ്ടുപോകുകയായിരുന്നു. ഒരുവിധത്തിലും സേനയ്ക്ക് ചേരാത്തവരുടെ വലിയ ലിസ്റ്റ് ഇനിയും ബാക്കിയുണ്ടെന്നാണ് വിവരം.

Advertisement