നിർദ്ധനകുടുംബത്തെ വേട്ടയാടി രോ​ഗങ്ങൾ; പിഞ്ചു കുഞ്ഞിനും അമ്മയ്ക്കും ​ഗുരുതര രോ​ഗങ്ങൾ, ചികിത്സ പോയിട്ട് ഭക്ഷണം പോലും നൽകാനാകാതെ കുടുംബം

തേവലക്കര: ദുരന്തങ്ങൾ വിട്ടൊഴിയാതെ പിന്നാലെ കൂടിയിരിക്കുകയാണ് ഈ കുടുംബത്തെ. വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ പൊന്നോമനയ്ക്ക് സെറിബ്രൽ പൾസി സ്ഥിരീകരിച്ചതോടെ തകർന്ന് പോയ കുടുംബത്തിന് മേലാണ് കുഞ്ഞിന്റെ അമ്മ ശ്രീകലയ്ക്ക് അർബുദമാണെന്ന അശനിപാതം പതിച്ചത്.

കൊല്ലം ചവറ തേവലക്കര പടിഞ്ഞാറ്റേക്കരയിൽ ശ്രീകലയ്ക്കും കുടുംബത്തിനുമാണ് ഈ ദുർവിധി.
85 ശതമാനം സെറിബ്രൽ പൾസി ഉള്ള കുഞ്ഞിനെ വിവിധ ആശുപത്രികൾ കയറി ഇറങ്ങി ചികിത്സിച്ചു. നാല് വർഷമായി ശ്രീകലയ്ക്ക് അർബുദം സ്ഥിരീകരിച്ചിട്ട്. കീമോ അടക്കമുള്ള ചികിത്സകളുമായി മുന്നോട്ട് പോകുകയാണ്. രണ്ട് ശസ്ത്രക്രിയകൾക്കും വിധേയയായി.

കീമോ നടക്കുന്ന സമയത്ത് യൂ ട്യൂബിൽ കണ്ടു നെറ്റിപ്പട്ടം ഉണ്ടാക്കുന്നത് കണ്ടു പഠിച്ചു അത് ഉണ്ടാക്കി ആവശ്യക്കാർക്ക് വിറ്റു ആണ് ഇതുവരെ ആശുപത്രി ചെലവ് നോക്കിയത്

കുഞ്ഞിനേയും ശ്രീകലയെയും നോക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ട് ഭർത്താവ് അനിലിന് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥ ആണ്

ഇപ്പോൾ അർബുദം കരളിനെയും ബാധിച്ചിരിക്കുന്നു. കുടലിനും ബ്ലോക്ക്‌ ഉണ്ട് അത് എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്യിതു ബ്ലോക്ക്‌ മാറ്റണം

കൂടാതെ കീമോയും നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ആണ് ചികിത്സ. വൻതുകയാണ് ചികിത്സയ്ക്കായി വേണ്ടത്. അത് ഉണ്ടാക്കാനുള്ള ത്രാണി ഈ നിർദ്ധന കുടുംബത്തിന് ഇല്ല.
സുമനസുകൾ കനിഞ്ഞാൽ ഈ കുടുംബത്തിന് രക്ഷപ്പെടാം. തേവലക്കര ഇന്ത്യൻ ബാങ്കിൽ ശ്രീകലയുടെ പേരിലുള്ള അക്കൗണ്ടിൽ നേരിട്ട് പണം അയക്കാം. ഇതിന് പുറമെ ഇതിൽ നൽകിയിട്ടുള്ള ഭർത്താവ് അനിലിന്റെ ​ഗൂ​ഗിൾ പേ നമ്പരിലേക്കും സഹായം എത്തിക്കാം.

ഗുരുതര രോ​ഗത്തിനിടയിലും നെറ്റിപ്പട്ടം ഉണ്ടാക്കി വിറ്റ് മരുന്നിനും ഭക്ഷണത്തിനും കാശുണ്ടാക്കാമെന്ന മോഹമാണ് ഈ വീട്ടമ്മയ്ക്ക്. നെറ്റിപ്പട്ടം എങ്കിലും വാങ്ങി തന്നെ സഹായിക്കണമെന്നാണ് ഇവർ അപേക്ഷിക്കുന്നത്.

Sreekala. K
A/C numbr 977373630
Indian bank
Thevalakkara
IFSC code IDIB000T061
Googil pay 9961922599
Anil

Advertisement