പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്പി എം ഹരിദാസ് കൊല്ലത്ത് നിര്യാതനായി

കൊല്ലം . പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് നടുക്കുന്ന സത്യം പുറത്തുകൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്.പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു.

1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. അക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യം നടത്തിയ കുറ്റവാളിയെ പക്ഷേ പിടികൂടാന്‍ പൊലീസിനായിട്ടില്ല

നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തിൽ നടക്കും.ഭാര്യ: വസന്ത. മക്കൾ: ഡോ. രൂപ, ടിക്കു. സംസ്‌കാരം നാളെ.

Advertisement