നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, ശിവൻകുട്ടിക്ക് തിരിച്ചടി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി തള്ളി. സ്‌റ്റേ ആവശ്യം തള്ളിയതോടെ ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഈ മാസം പതിനാറിന് വിചാരണ കോടതിയിൽ ഹാജരാകണം

തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ സാങ്കേതിക വാദങ്ങൾ ഉന്നയിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിക്ക് മുതിർന്നതിനാണ് കേസ്
മന്ത്രി ശിവൻകുട്ടിക്കാണ് കേസ് നിർണായകമാകുന്നത്. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരെ കോടതി വിചാരണ നടപടിയിലേക്ക് കടക്കുകയാണെങ്കിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.

Advertisement