യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയിൽ 8.26% വർധന

അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതി 8.26% വർധിച്ചതായി ഇന്ത്യൻ ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി).

കഴിഞ്ഞ വർഷം നിലവിൽ വന്ന ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കയറ്റുമതി ഊർജിതമാക്കിയെന്ന് ജിജെഇപിസി ജെം ചെയർമാൻ വിപുൽ ഷാ പറഞ്ഞു. 45.7 ബില്യൻ ഡോളർ (3.76 ലക്ഷം കോടി രൂപ) വ്യാപാരം എന്നതാണ് ഈ സാമ്പത്തിക വർഷത്തെ ലക്ഷ്യം.

മുംബൈയിൽ നടക്കുന്ന രാജ്യാന്തര ജ്വല്ലറി ഷോയുടെയും ഇന്ത്യ ജെം ആൻഡ് ജ്വല്ലറി മെഷിനറി എക്‌സ്‌പോയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വെളിപ്പെടുത്തൽ.

ഇ-കൊമേഴ്‌സ് വഴിയുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി നടപടി ലളിതമാക്കുക, വജ്രങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുക, പുതിയ സ്വർണ ധനസമ്പാദന നയം, ഹാൾമാർക്കിങ് മാനദണ്ഡം എന്നിവ നടപ്പിലാക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിൽ വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു.

Advertisement