പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം എതിർത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പ്രായപൂർത്തിയാവാത്ത മകളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തെ എതിർത്ത ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു.

പാകിസ്ഥാനിലെ ലക്കി ഷാ സദ്ദാർ ഏരിയയിലാണ് ദാരുണമായ സംഭവം. ഭാര്യ ബബ്ലി ജിസ്കാനിയെ ഭർത്താവ് സുൽഫിക്കർ ജിസ്കാനിയാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മകളായ ഹുമേരയെ ഒരു ലക്ഷം രൂപ മഹർ വാങ്ങി ഒരാൾക്ക് വിവാഹം ചെയ്തുകൊടുക്കാനായിരുന്നു സുൽഫിക്കർ ജിസ്കാനിയുടെ തീരുമാനം. ഈ ശ്രമത്തെ എതിർത്തതിനാണ് ഭാര്യയെ സുൽഫിക്കർ കഴുത്ത് ഞെരിച്ച്‌ കൊന്നതെന്ന് ഇവരുടെ സഹോദരൻ മുനവ്വർ ജിസ്‌കാനി പൊലീസിനോട് പറഞ്ഞു.

Advertisement