അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്ന മൂന്ന് വയസുകാരിക്ക് പിതാവിന്റെ വക വധശിക്ഷ

അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്ന മൂന്ന് വയസുകാരിക്ക് പിതാവിന്റെ വക വധശിക്ഷ

കെയ്‌റോ: തന്റെ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന് പിതാവ് മൂന്നു വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കുട്ടിയെ മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ച് അടിച്ച ശേഷം ശരീരത്തിൽ പല ഭാഗത്തും പൊള്ളലേൽപ്പിച്ചതായും പൊലീസ് രേഖകളിൽ പറയുന്നു. തന്റെ സമ്മതമില്ലാതെ ഫ്രിഡ്ജ് തുറന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂൂസ്’ റിപ്പോർട്ട് ചെയ്തു. അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന്റെ ശിക്ഷയായി കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചതായി കുട്ടിയുടെ രണ്ടാനമ്മ വെളിപ്പെടുത്തി.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുട്ടിയുടെ പിതാവും മാതാവും വേർപിരിഞ്ഞത്. തുടർന്ന് മൂന്നു വയസ്സുകാരി പിതാവിനൊപ്പം താമസിക്കാൻ തുടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ള കുട്ടിയുടെ പിതാവ്, കൊലപാതക കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ച് ബോധം പോകുന്നവരെ തല്ലിയതായും ഇയാൾ സമ്മതിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Advertisement