നീണ്ട കൊവിഡ് ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം

ന്യൂയോർക്ക്: നീണ്ട കൊവിഡ് ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം .

നീണ്ട കൊവിഡ് ലക്ഷണങ്ങൾ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച പഠനത്തിൽ പങ്കെടുത്തവരിൽ 25.5% പേർ മാത്രമാണ് ഡിസ്ചാർജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂർണ്ണ സുഖം പ്രാപിച്ചതെന്ന് പഠനത്തിൽ പറയുന്നു.

പൂർണ്ണമായി സുഖം പ്രാപിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 33% കുറവാണ് സ്ത്രീകൾക്കെന്നും ​ഗവേഷകർ പറയുന്നു.

പൊണ്ണത്തടിയുള്ളവരും മെക്കാനിക്കൽ വെന്റിലേഷനിൽ കഴിയുന്നവരും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണ്.

2020 മാർച്ച്‌ ഏഴിനും 2021 ഏപ്രിൽ 18 നും ഇടയിൽ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട 2,320 പേരെ പരിശോധിച്ചു.

പഠനത്തിൽ പങ്കെടുത്തവരുടെ എണ്ണം അഞ്ച് മാസവും ഒരു വർഷവും കഴിഞ്ഞ് ഗവേഷകർ പരിശോധിച്ചു. അഞ്ച് മാസത്തിന് ശേഷം രോഗികൾ കുറഞ്ഞുവെന്നും യുകെയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ക്ഷീണം, പേശിവേദന, ഉറക്കക്കുറവ്, ശ്വാസതടസ്സം, നീർവീക്കം, ഓർമ്മക്കുറവ്, കൈകാലുകളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കണ്ടതെന്നും ​ഗവേഷകർ പറയുന്നു.

നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുടെ കാരണം അറിയില്ലെന്ന് ഗവേഷകർ പറയുന്നു. അക്യൂട്ട് COVID-ലെ ഹൈപ്പർഇൻഫ്ലമേഷൻ കൊവിഡിനെ തുടർന്നുള്ള സ്ഥിരമായ കോശജ്വലന അവസ്ഥയിലേക്ക് നയിക്കുന്നു എന്നാണ് അനുമാനിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

Advertisement